അതിരാണി: ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും

അതിരാണി, കലദി, മഷിക്കായി ചെടി, തൊടുകാര, തോട്ടുകാര, ഖരപത്രി, ജാലസ്സാനിഎന്നീ അനേക പേരുകളിൽ അറിയപെടുന്നു. ഇതിനെ നെടുമങ്ങാട് എന്ന സ്ഥലത്ത് കലദി എന്നും മധ്യ തിരുവിതാങ്കൂരിൽ കലംപൊട്ടി എന്നും വിളി പേരുണ്ട്. ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും.

2011 ലിൽ മലേഷ്യൻ യൂണിവേഴ്‌സിറ്റി യിൽ നടന്ന റെസീർച്ചിൽ

ആന്റി ബാക്റ്റീരിയൽ
ആന്റി വൈറൽ
ആന്റി പരസിറ്റിക്ക്
ആന്റി ഒസിഡന്റ്റ്
ആന്റി ഡയറിയാൽ
വൂൻഡ് ഹെലിങ്
ആന്റി അൾസർ
ആന്റി വെനം
ആന്റി ഇൻഫലംമാറ്ററി
ആന്റി പൈറേറ്റിക്ക്

എന്നീ ഗുണകൾ തെളിയിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽസുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കലദി. മറ്റു വെളിമ്പറമ്പുകളിലും സാധാരണ കാണപ്പെടുന്ന ചെടിയാണിത്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു. മലബാറിൽ ഈ ചെടി അറിയപ്പെടുന്നത്അതിരാണി എന്ന പേരിലാണ്. മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടിഎന്നാണു് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണു് ഈ പേർ വന്നിരിക്കുന്നത്. തോട്ടുകാര, തൊടുകാരഎന്നീ പേരുകളിലും അറിയുന്നു.

ഇതിന്റെ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം വരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇരുണ്ട വായ എന്നാണു്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാട്ടുപഴമാണിത്.

ഇംഗ്ലീഷില് Malabar melastome, Indian Rhododendron എന്നൊക്കെയാണ് പേര്. സംസ്കൃതത്തിൽ ഖരപത്രി, ജലശാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

രൂപവിവരണം

രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്നു. എല്ലാ കാലത്തും പുഷ്പിക്കും. അറ്റം കൂര്ത്ത ദീര്ഘ വൃത്താകൃതിയിലുള്ള ഇലകളാണ്. അവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടുകൾ രോമിലമാണ്. അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകൾ.

ഔഷധയോഗ്യ ഭാഗം

ഇല. സ്വരസം

മറ്റു വിവരങ്ങൾ

കോകത്തിലെ ഏറ്റവും വലിയ നിശാശലഭമായനാഗശലഭത്തിന്റെ ലാർവയുടെ ഭക്ഷണമാണ് ഇവയുടെ ഇല. പേഴാളന് ചിത്രശലഭം മുട്ടയിടുന്നതും ഇവയിലാണ്. ഈ സസ്യത്തോട് സാമ്യമുള്ള osbeckia കുടുംബത്തിലെ പെട്ടചിറ്റതിരാണി( osbeckia aspera), കുഞ്ഞതിരാണി(osbeckia muralis)എന്നിവയും കേരളത്തില് കാണുന്നുണ്ട്.

ഔഷധ ഭാഗം: ഇലയും സ്വാരസവും ആണ് പ്രധാന ഔഷയോഗ്യ ഭാഗം.

കലംപൊട്ടി, കലദി, അതിരാണി, കദളി – ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഔഷധച്ചെടിയുടെ പൂവ് പറിച്ച് പഞ്ചസാരയോ തെങ്ങിൻ ചക്കരയോ ചേർത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാൽ എത്ര മാരകമായ പൈൽസും, വേരിക്കൊസും സുഖപ്പെടും.

ആവശ്യത്തിന് കലംപൊട്ടിയുടെ പൂവ് പറിച്ചെടുത്ത് അനുയോജ്യമായ അളവിൽ വെള്ളം എടുത്ത് രണ്ടും ചേർത്ത് ചൂടാക്കി കുറുക്കി പിഴിഞ്ഞ് അരിച്ചെടുത്ത് വേണ്ടത്ര പഞ്ചസാര ചേർത്ത് വറ്റിച്ച്, ആ സിറപ്പ് ദിവസവും രണ്ടു നേരം ഓരോ ടീസ്പൂൺ കഴിച്ചാൽ എത്ര കൂടിയ പൈൽസും ദിവസങ്ങൾക്കുള്ളിൽ മാറിക്കിട്ടും. പ്രമേഹം ഉള്ളവർ പഞ്ചസാരയ്ക്ക് പകരം തെങ്ങിൻ ചക്കര ഉപയോഗിക്കുക

ഇല ചതച്ചു മുറിവിൽ ഇട്ടാൽ രക്തധാര നിലക്കും. ഒരു മികച്ച ആന്റി സെപ്റ്റിക് കൂടിയാണ്. മുറിവ് ഉണക്കുക കൂടി ചെയ്യും.

Smallpox മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതെയാക്കാനും ഇല ചതച്ചു ഇടാം.

ഇളം ഇലകൾ ഭക്ഷിക്കുന്നത് അതിസാരം, പൈൽസ് എന്നിവയിൽ നല്ലതാണ്

പൂവ്,വിത്ത്, ഇല എന്നിവ ചതച്ചു ഭക്ഷിച്ചാൽ വെള്ളപോക്കു ന് നല്ലതാണ്

ഇലയും വേരും, അല്ലെങ്കിൽ വേര് കഷയം വെച്ചു പ്രസവാന്തരം ഗർഭിണികൾക്ക് നൽകിയാൽ ഗർഭാശയ പേശികൾക്ക് ബലം നൽകും.

ഇലയും പൂവും ചതച്ചു സ്വരസം ത്വക് രോഗങ്ങൾക്ക് നല്ലതാണ്.

ചെടി സമൂലം അരച്ചു ഭക്ഷിക്കുന്നത് ആർത്തവ പ്രശനങ്ങൾക്കും, ആർത്തവ കാലത്തെ വേദനക്കും...,ആർത്തവം നിലച്ചു കഴിഞ്ഞുള്ള രോഗങ്ങൾക്കും. വെള്ളപൊക്കിനും, വാജികരണത്തിനും നല്ലതാണ്.




Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

1 comment:

  1. കദളിയെന്ന
    പേരിൽ
    തന്നെയുണ്ട്
    ആ പൂവിന്റെ
    മൃദുത്വം -
    കലമ്പട്ട എന്നും
    അരുമയായ
    വിളിപ്പേരുണ്ടതിന് -
    പൂക്കളമിടുമ്പോഴൊക്കെ
    പല തവണ കേൾക്കാം
    ഇനി ഒരു വരി കദളി നിരത്തൂ
    എന്ന നിർദ്ദേശം -
    നല്ല തീപ്പെട്ടി നിറം
    എന്നാണു വയലറ്റു നിറത്തെ
    ഏറ്റവും
    പ്രിയത്തോടെ അമ്മ പറയുക.
    വഴിയരികിൽ ചിരിച്ചു നില്ക്കുന്ന
    ഒരു കദളിപ്പൂവ് കണ്ണു നനച്ചു -
    ഓണം വരുന്നില്ല ,
    നില്ക്കുന്നില്ല ,
    പൊയ്പ്പോയിരിക്കുന്നു..

    ReplyDelete

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...