ഒരു ലിറ്റർ കഴുതപ്പാലിന് 3000 രൂപ

ഒരു ലിറ്റർ കഴുതപ്പാലിന് 3000 രൂപ ; മൂവാറ്റുപുഴക്കാരൻ ഐടി പ്രൊഫഷണലിന്റെ കഴുത ഫാം വിശേഷങ്ങൾ
പശു ഫാം , ആട് ഫാം, മുയ്റ്റൽ ഫാം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ കഴുത ഫാം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമാണ്. എന്നാൽ ഇത്തരത്തിൽ ഒരു കഴുത ഫാം തുടങ്ങി ഒരു നാടിനെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ് രാമമംഗലം സ്വദേശി എബി ബേബി. കഴുതപ്പാൽ കൊണ്ടാണ് എബി ബേബി അതിശയം തീർക്കുന്നത്.
ഐടി ഉദ്യോഗസ്ഥനായിരുന്ന എബി ബേബി തികസിച്ചും അവിചാരിതമായാണ് കഴുത വളർത്തലിലേക്ക് വരുന്നത്. കേട്ടവർ കേട്ടവർ ആദ്യം കളിയാക്കി ചിരിച്ചു. പക്ഷെ അതുകൊണ്ടൊന്നും തോറ്റുകൊടുക്കാൻ എബി തയ്യാറല്ലായിരുന്നു.
കഴുതപ്പാൽ കൊണ്ട് മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന എബിയുടെ ഇൗ വേറിട്ട സംരംഭത്തിന്‍റെ പ്രചോദനം ബൈബിളും ചരിത്രരേഖകളുമാണ്. ഡോൾഫിൻ െഎ.ബി.എ എന്ന സ്ഥാപനവും തുടങ്ങിയാണ് എബി തന്റെ സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നത്.
ഐടി മേഖലയിൽ 19 വർഷം ജോലി ചെയ്ത ശേഷമാണ് കഴുത വളർത്തലിലേക്ക് തിരിയുന്നത്. കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തിക്കുംതിരക്കും കൂട്ടി 10 മില്ലീലിറ്റർ പാൽ 100 രൂപക്ക് വാങ്ങിക്കുടിക്കുന്നവരെ കണ്ടാണ് എബിക്ക് ഈ ബിസിനസ് തന്നെ ചതിക്കില്ല എന്ന് തോന്നിയതും നിക്ഷേപം നടത്തിയതും. ഒപ്പം മൂല്യവർധിത വസ്തുക്കളുടെ നിർമാണം എന്ന സ്വപ്നവും.
വിദേശരാജ്യങ്ങളിൽ സമ്പന്നരുടെ മൃഗമാണ് കഴുത. കഴുതപ്പാലിന്‍റെ ഒൗഷധഗുണം എബി പഠനങ്ങളിലൂടെ കണ്ടെത്തിയ എബി രാമമംഗലത്തെ വീടിന് സമീപത്തെ രണ്ടേക്കറിൽ പിന്നെ ഒന്നും ആലോചിക്കാതെ ഫാം തുടങ്ങുകയായിരുന്നു.
2016ൽ ആണ് രാമമംഗലത്ത് കേരളത്തിലെ ആദ്യത്തെ കഴുത ഫാം ആരംഭിക്കുകയായിരുന്നു. വീടിനോട് ചേർന്ന് കഴുതപ്പാലുപയോഗിച്ച് സൗന്ദര്യവർധക വസ്തുക്കൾ ഉണ്ടാക്കുന്നതിനുള്ള യൂനിറ്റും തുടങ്ങി. ഇപ്പോൾ 26 കഴുതകളുടെ താവളമാണ് രാമമംഗലത്തെ എബിയുടെ ഫാം.
തമിഴ്നാട്ടിൽ നിന്നാണ് ഒന്നിന് 25,000 രൂപ വീതം നൽകി മൂന്ന് ഡസനോളം കഴുതകളെ എത്തിച്ചത്. കാര്യം കഴുത മലയാളികൾക്ക് മണ്ടൻ മൃതുകമാണ് എങ്കിലും പാലിന്‍റെ വില കേട്ടാൽ ആരും ഒന്നും ഞെട്ടും.ലിറ്ററിന് 3000 രൂപ മുതൽ വിലയുണ്ടെന്ന് എബി പറയുന്നു. വളരെ കുറച്ച് പാൽ മാത്രമാണ് കഴുതയിൽനിന്ന് ലഭിക്കുന്നത്. അതിനാൽ പാലിനും ഉൽപന്നങ്ങൾക്കും വില വളരെ കൂടുതലാണ്.
കഴുതപ്പാലിൽ നിന്നും ഫെയർനസ്  ക്രീമുകൾ, ഫേഷ്യൽ പാക്കുകൾ, ഷാംപൂ, ബോഡി വാഷ്, ബോഡി ജെൽ തുടങ്ങിയവയുടെ നിർമാണത്തിലാണ് എബിയുടെ ശ്രദ്ധ.ഇത്തരത്തിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും ഗുണം മനസ്സിലാക്കിയവർ ഇേപ്പാൾ അേന്വഷിച്ച് എത്തുന്നുണ്ട്. കഴുത ഫാം വിപുലീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതോടൊപ്പം ഫാർമസ്യൂട്ടിക്കൽ രംഗത്തും കഴുതപ്പാലിൽ നിന്നുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...