10,000 കിമീ 869 ദിവസം ,2 പേർ.. കാൽനടയായി ആമസോൺ ഘോരവനത്തിലൂടെ..മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപാലത്തിലൂടെ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു യാത്ര ..
മനുഷ്യ സ്പർശമേൽക്കാത്ത ആമസോൺ മഴക്കാടുകളിലെ ആമസോൺ നദീ തീരത്തുകൂടെ അറ്റ്ലാന്റിക് സമുദ്രം വരെ പതിന്നായിരത്തോളം കിമീ ആണിവർ നടന്ന് തീർത്തത് 28 മാസങ്ങൾ കൊണ്ട്
തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രകൾക്ക് ആരെങ്കിലും തയ്യാറാകുമോ?... ഇവർ തയ്യാറായി Ed Stafford ഉം Cho ഉം..
പെറുവിൽ നിന്ന് ഉത്ഭവിച്ച് ബ്രസീലിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിലെത്തുന്ന ആമസോൺ നദിയുടെ നീളം 6500 കിമീ ആണ്... ലോകത്തിലെ ഏറ്റവും വലുതും നീളുള്ളതുമായ നദികളിലൊന്ന്...
കേരളത്തിക്കോൾ 138 ഇരട്ടി വലിപ്പമുള്ള ആമസോൺ വനമേഖലയാൽ ആമസോൺ നദി ചുറ്റപെട്ടിരിക്കുന്നു... ഒമ്പത് രാജ്യങ്ങളിൽ പരന്ന് കിടക്കുന്ന ഈ ഘോരവനത്തിന്റെ 60% ബ്രസിലിലും 13% പെറുവിലുമായി സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വലിയ ഒരു ഭാഗം പുറം ലോകമറിയാത്ത കാട്ട് വാസികളുടേയും വന്യജീവികളുടേയും ആവാസ സ്ഥലമാക്കി നിലനിർത്തുന്നു... ഇന്നും നിരവധി കഥകൾ അമസോൺ മഴക്കാടുകളെ കുറിച്ചും അതിനുള്ളിൽ ജീവിക്കുന്ന അപകടകാരികളായ വനമനുഷ്യരെ കുറിച്ചും നമ്മൾ കേൾക്കുന്നുണ്ട്...
ഇതിലൂടെയാണ് ലോകത്തിലാദ്യമായി Ed Stafford എന്ന മുൻ ഇംഗ്ലീഷ് ആർമി ക്യാപ്റ്റൻ സാഹസികമായി നടന്നു നീങ്ങിയത് ... 2008 ഏപ്രിൽ 2 ന് ആരംഭിച്ച യാത്ര 869 ദിവസങ്ങൾ താണ്ടി അഗസ്റ്റ് 8 ,2010 ന് നോർത്ത് ബ്രസീലിയൻ ബീച്ചായ Maruda യിൽ അവസാനിക്കുമ്പോൾ അതൊരു സാഹസിക യാത്ര മാത്രമായിരുന്നില്ല പക്ഷെ ഉപജീവനത്തിന്റേയും മരണത്തോട് മല്ലടിച്ച് മരണത്തെ തട്ടിമാറ്റി കൊണ്ടുള്ള നില നിൽപ്പിനായി ജീവൻ നിലനിർത്താനുള്ള രണ്ട് പേരുടെ യുദ്ധത്തിന്റെയും കൂടെ ചരിത്രമായി തീർന്നു
യാത്രയുടെ ആദ്യ ഘട്ടത്തിൻ മൂന്നാമത്തെ മാസത്തിൻ അദ്ദേഹത്തിന്റെ പാർട്ട്ണർ യാത്രയിൽ നിന്ന് പിൻമാറി.. ഒറ്റപ്പെട്ട Ed പുതിയ ഒരു പാർട്ട്ണറെ പെറുവിൽ നിന്ന് കണ്ടെത്തി.. Cho ഇദ്ദേഹം പെറുവിലെ വനം വകുപ്പ് ജീവനക്കാരൻ കൂടിയായിരുന്നു.. തുടർന്നുള്ള യാത്ര ഇരുവരും ഒരുമിച്ചായിരുന്നു.
പകുതി ആവേശത്തോടേയും പകുതി പേടിയോടേയും കൂടിയാണ് യാത്ര ആരംഭിച്ചതെന്നിവർ തുറന്ന് പറയുന്നു.... ഗർഭിണിയായ ഭാര്യയെ വിട്ടാണ് Ed ഈ യാത്ര തുടങ്ങിയത്.. കഠിനമായ ഒരു തീരുമാനമായിരുന്നു ഇതെന്നാണദ്ദേഹം പറയുന്നത്
ഈ യാത്രക്കിടയിൽ പെറുവിൽ വെച്ച് ഒരു ആദിവാസി സമൂഹം തടവിലാക്കിയ ഇവരെ 48 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്...
കൊതുകും മലമ്പാമ്പും അനക്കോണ്ടയും മഴയും വെയിലും കൊടുംകാറ്റും പ്രകൃതിയും ദിനംതോറും തീർത്ത പ്രതിബന്ധങ്ങളെ തരണം ചെയ്ത് തിരിച്ചെത്തിയ ഇവരുടെ യാത്രാജീവിതം CNN ഉം BBC യും ഡിസ്കവറിയും പോലുള്ള മാധ്യമങ്ങൾ ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തു..
ലോകമാകമാനമുള്ള സഞ്ചാരികയിൽ ഈ യാത്ര എത്തിച്ച പ്രകമ്പനം ചെറുതായിരുന്നില്ല.. ഇന്ത്യയിൽ നിന്ന് പോലും അന്ന് മുതൽ ആമസോൺ മഴക്കാടുകളിലേക്ക് സഞ്ചരികൾ ഒഴുകാൻ തുടങ്ങി.. നിരവധി നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ബ്രസീലും പെറുവും പ്രത്യേക ആമസോൺ പാക്കേജുകൾ നടപ്പിലാക്കുന്നു... ഇന്ത്യയടക്കുള്ള രാജ്യങ്ങളിലെ സഞ്ചാരികൾ നിരവധി പേർ ഇത്തരം യാത്രകൾ ആവേശത്തോടെ ഏറ്റെടുത്തു അന്നു മുതൽ
പുറം ലോകവുമായി കുറച്ചെങ്കിലും അടുപ്പം പുലർത്തുന്ന ആമസോൺ വനാന്തരങ്ങളിലെ ചില പ്രത്യേക മനുഷ്യരുടെ ചിത്രങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.. പീറ്റ് ഒക്‌സ്‌ഫോർഡ് പകർത്തിയതാണീ ട്രൈബുകളുടെ ജീവിത കാഴ്ചകൾ.
മനുഷ്യ സ്പർശമേൽക്കാത്ത ആമസോൺ മഴക്കാടുകളിലെ ആമസോൺ നദീ തീരത്തുകൂടെ അറ്റ്ലാന്റിക് സമുദ്രം വരെ പതിന്നായിരത്തോളം കിമീ ആണിവർ നടന്ന് തീർത്തത് 28 മാസങ്ങൾ കൊണ്ട്
തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്രകൾക്ക് ആരെങ്കിലും തയ്യാറാകുമോ?... ഇവർ തയ്യാറായി Ed Stafford ഉം Cho ഉം..
പെറുവിൽ നിന്ന് ഉത്ഭവിച്ച് ബ്രസീലിലൂടെ അറ്റ്ലാന്റിക് സമുദ്രത്തിലെത്തുന്ന ആമസോൺ നദിയുടെ നീളം 6500 കിമീ ആണ്... ലോകത്തിലെ ഏറ്റവും വലുതും നീളുള്ളതുമായ നദികളിലൊന്ന്...
കേരളത്തിക്കോൾ 138 ഇരട്ടി വലിപ്പമുള്ള ആമസോൺ വനമേഖലയാൽ ആമസോൺ നദി ചുറ്റപെട്ടിരിക്കുന്നു... ഒമ്പത് രാജ്യങ്ങളിൽ പരന്ന് കിടക്കുന്ന ഈ ഘോരവനത്തിന്റെ 60% ബ്രസിലിലും 13% പെറുവിലുമായി സൗത്ത് അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വലിയ ഒരു ഭാഗം പുറം ലോകമറിയാത്ത കാട്ട് വാസികളുടേയും വന്യജീവികളുടേയും ആവാസ സ്ഥലമാക്കി നിലനിർത്തുന്നു... ഇന്നും നിരവധി കഥകൾ അമസോൺ മഴക്കാടുകളെ കുറിച്ചും അതിനുള്ളിൽ ജീവിക്കുന്ന അപകടകാരികളായ വനമനുഷ്യരെ കുറിച്ചും നമ്മൾ കേൾക്കുന്നുണ്ട്...
ഇതിലൂടെയാണ് ലോകത്തിലാദ്യമായി Ed Stafford എന്ന മുൻ ഇംഗ്ലീഷ് ആർമി ക്യാപ്റ്റൻ സാഹസികമായി നടന്നു നീങ്ങിയത് ... 2008 ഏപ്രിൽ 2 ന് ആരംഭിച്ച യാത്ര 869 ദിവസങ്ങൾ താണ്ടി അഗസ്റ്റ് 8 ,2010 ന് നോർത്ത് ബ്രസീലിയൻ ബീച്ചായ Maruda യിൽ അവസാനിക്കുമ്പോൾ അതൊരു സാഹസിക യാത്ര മാത്രമായിരുന്നില്ല പക്ഷെ ഉപജീവനത്തിന്റേയും മരണത്തോട് മല്ലടിച്ച് മരണത്തെ തട്ടിമാറ്റി കൊണ്ടുള്ള നില നിൽപ്പിനായി ജീവൻ നിലനിർത്താനുള്ള രണ്ട് പേരുടെ യുദ്ധത്തിന്റെയും കൂടെ ചരിത്രമായി തീർന്നു
യാത്രയുടെ ആദ്യ ഘട്ടത്തിൻ മൂന്നാമത്തെ മാസത്തിൻ അദ്ദേഹത്തിന്റെ പാർട്ട്ണർ യാത്രയിൽ നിന്ന് പിൻമാറി.. ഒറ്റപ്പെട്ട Ed പുതിയ ഒരു പാർട്ട്ണറെ പെറുവിൽ നിന്ന് കണ്ടെത്തി.. Cho ഇദ്ദേഹം പെറുവിലെ വനം വകുപ്പ് ജീവനക്കാരൻ കൂടിയായിരുന്നു.. തുടർന്നുള്ള യാത്ര ഇരുവരും ഒരുമിച്ചായിരുന്നു.
പകുതി ആവേശത്തോടേയും പകുതി പേടിയോടേയും കൂടിയാണ് യാത്ര ആരംഭിച്ചതെന്നിവർ തുറന്ന് പറയുന്നു.... ഗർഭിണിയായ ഭാര്യയെ വിട്ടാണ് Ed ഈ യാത്ര തുടങ്ങിയത്.. കഠിനമായ ഒരു തീരുമാനമായിരുന്നു ഇതെന്നാണദ്ദേഹം പറയുന്നത്
ഈ യാത്രക്കിടയിൽ പെറുവിൽ വെച്ച് ഒരു ആദിവാസി സമൂഹം തടവിലാക്കിയ ഇവരെ 48 മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്...
കൊതുകും മലമ്പാമ്പും അനക്കോണ്ടയും മഴയും വെയിലും കൊടുംകാറ്റും പ്രകൃതിയും ദിനംതോറും തീർത്ത പ്രതിബന്ധങ്ങളെ തരണം ചെയ്ത് തിരിച്ചെത്തിയ ഇവരുടെ യാത്രാജീവിതം CNN ഉം BBC യും ഡിസ്കവറിയും പോലുള്ള മാധ്യമങ്ങൾ ലോകമെമ്പാടും സംപ്രേക്ഷണം ചെയ്തു..
ലോകമാകമാനമുള്ള സഞ്ചാരികയിൽ ഈ യാത്ര എത്തിച്ച പ്രകമ്പനം ചെറുതായിരുന്നില്ല.. ഇന്ത്യയിൽ നിന്ന് പോലും അന്ന് മുതൽ ആമസോൺ മഴക്കാടുകളിലേക്ക് സഞ്ചരികൾ ഒഴുകാൻ തുടങ്ങി.. നിരവധി നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ബ്രസീലും പെറുവും പ്രത്യേക ആമസോൺ പാക്കേജുകൾ നടപ്പിലാക്കുന്നു... ഇന്ത്യയടക്കുള്ള രാജ്യങ്ങളിലെ സഞ്ചാരികൾ നിരവധി പേർ ഇത്തരം യാത്രകൾ ആവേശത്തോടെ ഏറ്റെടുത്തു അന്നു മുതൽ
പുറം ലോകവുമായി കുറച്ചെങ്കിലും അടുപ്പം പുലർത്തുന്ന ആമസോൺ വനാന്തരങ്ങളിലെ ചില പ്രത്യേക മനുഷ്യരുടെ ചിത്രങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.. പീറ്റ് ഒക്‌സ്‌ഫോർഡ് പകർത്തിയതാണീ ട്രൈബുകളുടെ ജീവിത കാഴ്ചകൾ.
No comments:
Post a Comment