താലി

വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി . മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്. ഇസ്ളാം ഒഴികെ കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്. ഭർത്തൃമതികൾ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തിൽ നിലവിലുണ്ട്.
പത്ത് വയസ്സിന് മുമ്പ് പെൺകുട്ടികൾക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായർ, ഈഴവർ തുടങ്ങിയ ജാതിക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ൽ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്: പുലിപ്പൽത്താലി (പുറനാനൂറ്), ഐമ്പടൈത്താലി (മണിമേഖല), പരിപെൺതാലി (ഐങ്കുറുനൂറ്), പിൻമണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂൽത്താലി (പെരിയപുരാണം), മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്. താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും
'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും, 'പെണ്ണുംകളെ താലികെട്ടിവാറ ആരിയരൈയും തവിർത്തു ഇന്നാൾ മുതൽ' എന്ന് റ്റി.എ.എസ്. വാല്യം നാലിലും താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവൻ, താക്കോൽ എന്നീ അർഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അർഥവും സംസ്കൃത ഭാഷയിൽ കാണുന്നു.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഈയൽ അഥവാ ഈയാമ്പാറ്റകൾ

ആദ്യ മഴ പെയ്താൽ പിറ്റേ ദിവസം രാവിലെ മുറ്റത്ത് ജീവൻ ബലിയർപ്പിച്ച കുറേ പ്രാണികളെ കാണാം..എന്താണെന്ന് മനസ്സിലായിട്ടില്ല സംഭവം.."

ഈയൽ അഥവാ ഈയാമ്പാറ്റകൾ ആണു് ഇതു്.
ഇതിനെയാണു നാം ചിതൽ എന്ന അവസ്ഥയിൽ സാധാരണ കാണുന്നതു്.
ചിതലുകൾ അപൂർണ്ണ വളർച്ചയെത്തിയ പറക്കമുറ്റാത്ത ശലഭഷഡ്പദങ്ങളാണു്. ഇവയുടെ നിംഫുകൾ ഒരു കോളനിയിൽ അനേകായിരങ്ങൾ കാണും. അവയെ സാധാരണ ജോലിക്കാരായി (വേലക്കാരികൾ) കണക്കാക്കാം. അവയാണു് കോളനിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചെയ്തുപോരുന്നതു്.
മഴക്കാലത്തിനു് ആഴ്ചകൾക്കുമുമ്പ് ഇവയിൽ ഒരു ഭാഗം അവയുടെ വളർച്ച തുടരുന്നു. അവയ്ക്കു ചിറകുകളും പ്രത്യുല്പാദനാവയവങ്ങളും രൂപം പ്രാപിക്കുന്നു. പുതുമഴ പെയ്യുന്നതോടെ, തക്കതായ കാലാവസ്ഥ കണ്ടറിഞ്ഞു് രാത്രി അവ കോളനികളിൽനിന്നും കൂട്ടായി (swarm) പറന്നുപൊങ്ങുന്നു. ഇവയിൽ ഏതാനും ചിലതു മാത്രം റാണികൾ (മുട്ടയിടാൻ തക്ക സ്ത്രൈണാവയവങ്ങളുള്ളവ) ആയിരിക്കും. മറ്റുള്ളവ മടിയന്മാർ എന്നറിയപ്പെടുന്ന പുരുഷജീവികളും.


മഴപെയ്തതിനുശേഷമുള്ള സന്ധ്യമുതലുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണു് മടിയന്മാരുടെ ആയുസ്സ് തുടരുക. അതിനിടേ അവയിൽ ചിലതു് പറന്നുകൊണ്ടുതന്നെ റാണികളുമായി ഇണ ചേർന്നിരിക്കും. തുടർന്നു് മടിയന്മാരെല്ലാം ചിറകു കൊഴിഞ്ഞു് നിലത്തുവീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

റാണിയുറുമ്പ് അതിനിടയിൽ വീണ്ടും സ്വന്തം കോളനിയിൽ തിരിച്ചെത്തിയിരിക്കും. കൂടുതൽ റാണികളുണ്ടെങ്കിൽ അവ പുതിയ കോളനികൾ രൂപീകരിക്കുകയും ചെയ്യും.
റാണിയെ കോളനിയിലുള്ള മറ്റു നിംഫ് ചിതലുകൾ സ്വീകരിച്ചാനയിക്കുന്നു. പ്രത്യേകം ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ഒരു അറയിലാണു് പിന്നീട് ഏതാനും ദിവസത്തേക്കു് റാണിയുടെ വാസം. ആ സമയത്തു് തുടർച്ചയായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയാണു് ഈ റാണിപ്പെണ്ണു്. അതിന്റെ വയറിനു് അപ്പോൾ അസാമാന്യമായ വലുപ്പമുണ്ടാകും.
മുട്ടയിട്ടുകൊണ്ടിരിക്കുന്ന റാണിയ്ക്കു് തുടർച്ചയായി ഭക്ഷണം ആവശ്യമുണ്ടു്. മറ്റു വേലക്കാർ നിരന്തരമായി അവൾക്കു ഭക്ഷണം കൊണ്ടക്കൊടുക്കുകയും, അവളിട്ടുകൂട്ടുന്ന മുട്ടകൾ കോളനിയുടെ മറ്റു ഭാഗങ്ങളിൽ കൊണ്ടുപോയി സുരക്ഷിതമായി അടുക്കിവെക്കുകയും ചെയ്യുന്നു.

മറ്റു ചില ഉറുമ്പുവർഗ്ഗങ്ങളിലും ഈച്ചകളിലും ഇത്തരത്തിലുള്ള ജീവിതചക്രം പതിവാണു്.

ചിതലുകൾ ദ്രോഹകാരികളാണോ? പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, അതു വാസ്തവമല്ല. ചിതലുകളില്ലെങ്കിൽ നമ്മുടെ ലോകം ജൈവമാലിന്യങ്ങളെക്കൊണ്ടു നിറഞ്ഞേനെ. പ്രകൃതിയുടെ റീസൈക്ലിങ്ങ് മൈക്രോലോകത്തിലെ ഭീമന്മാരായ റെഫ്യൂസ് ഗ്രാപ്പിൾ ട്രക്കുകളാണു് ചിതലുകൾ.

ഒരാണ്ടു മുഴുവൻ ഒരുങ്ങിയിരുന്നു്, ഒടുവിൽ പ്രായപൂർത്തിയെത്തിയാൽ ഒരു മണിക്കൂർ മാത്രം സുഖിച്ചുരസിച്ച് ആർമ്മാദിച്ചു ജീവിച്ചുമരിച്ചുപോകുന്ന ഈയാംപാറ്റകളെക്കൊണ്ടു് വേറൊരു പ്രയോജനം കൂടിയുണ്ടു്. 'ഹമ്പമ്പട ഞാനേ' എന്നു കരുതി ലോകം മുഴുവൻ ചവിട്ടിമെരുക്കി ജീവിക്കുന്ന നമ്മെ, പ്രകൃതിയുടേയും കാലത്തിന്റേയും മുന്നിൽ നമ്മിലോരോരുത്തരും എത്ര നിസ്സാരന്മാരാണെന്നു കാണിച്ചുതരിക കൂടിയാണു് അവ.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അതിരാണി: ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും

അതിരാണി, കലദി, മഷിക്കായി ചെടി, തൊടുകാര, തോട്ടുകാര, ഖരപത്രി, ജാലസ്സാനിഎന്നീ അനേക പേരുകളിൽ അറിയപെടുന്നു. ഇതിനെ നെടുമങ്ങാട് എന്ന സ്ഥലത്ത് കലദി എന്നും മധ്യ തിരുവിതാങ്കൂരിൽ കലംപൊട്ടി എന്നും വിളി പേരുണ്ട്. ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും.

2011 ലിൽ മലേഷ്യൻ യൂണിവേഴ്‌സിറ്റി യിൽ നടന്ന റെസീർച്ചിൽ

ആന്റി ബാക്റ്റീരിയൽ
ആന്റി വൈറൽ
ആന്റി പരസിറ്റിക്ക്
ആന്റി ഒസിഡന്റ്റ്
ആന്റി ഡയറിയാൽ
വൂൻഡ് ഹെലിങ്
ആന്റി അൾസർ
ആന്റി വെനം
ആന്റി ഇൻഫലംമാറ്ററി
ആന്റി പൈറേറ്റിക്ക്

എന്നീ ഗുണകൾ തെളിയിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽസുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കലദി. മറ്റു വെളിമ്പറമ്പുകളിലും സാധാരണ കാണപ്പെടുന്ന ചെടിയാണിത്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു. മലബാറിൽ ഈ ചെടി അറിയപ്പെടുന്നത്അതിരാണി എന്ന പേരിലാണ്. മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടിഎന്നാണു് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണു് ഈ പേർ വന്നിരിക്കുന്നത്. തോട്ടുകാര, തൊടുകാരഎന്നീ പേരുകളിലും അറിയുന്നു.

ഇതിന്റെ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം വരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇരുണ്ട വായ എന്നാണു്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാട്ടുപഴമാണിത്.

ഇംഗ്ലീഷില് Malabar melastome, Indian Rhododendron എന്നൊക്കെയാണ് പേര്. സംസ്കൃതത്തിൽ ഖരപത്രി, ജലശാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

രൂപവിവരണം

രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്നു. എല്ലാ കാലത്തും പുഷ്പിക്കും. അറ്റം കൂര്ത്ത ദീര്ഘ വൃത്താകൃതിയിലുള്ള ഇലകളാണ്. അവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടുകൾ രോമിലമാണ്. അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകൾ.

ഔഷധയോഗ്യ ഭാഗം

ഇല. സ്വരസം

മറ്റു വിവരങ്ങൾ

കോകത്തിലെ ഏറ്റവും വലിയ നിശാശലഭമായനാഗശലഭത്തിന്റെ ലാർവയുടെ ഭക്ഷണമാണ് ഇവയുടെ ഇല. പേഴാളന് ചിത്രശലഭം മുട്ടയിടുന്നതും ഇവയിലാണ്. ഈ സസ്യത്തോട് സാമ്യമുള്ള osbeckia കുടുംബത്തിലെ പെട്ടചിറ്റതിരാണി( osbeckia aspera), കുഞ്ഞതിരാണി(osbeckia muralis)എന്നിവയും കേരളത്തില് കാണുന്നുണ്ട്.

ഔഷധ ഭാഗം: ഇലയും സ്വാരസവും ആണ് പ്രധാന ഔഷയോഗ്യ ഭാഗം.

കലംപൊട്ടി, കലദി, അതിരാണി, കദളി – ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഔഷധച്ചെടിയുടെ പൂവ് പറിച്ച് പഞ്ചസാരയോ തെങ്ങിൻ ചക്കരയോ ചേർത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാൽ എത്ര മാരകമായ പൈൽസും, വേരിക്കൊസും സുഖപ്പെടും.

ആവശ്യത്തിന് കലംപൊട്ടിയുടെ പൂവ് പറിച്ചെടുത്ത് അനുയോജ്യമായ അളവിൽ വെള്ളം എടുത്ത് രണ്ടും ചേർത്ത് ചൂടാക്കി കുറുക്കി പിഴിഞ്ഞ് അരിച്ചെടുത്ത് വേണ്ടത്ര പഞ്ചസാര ചേർത്ത് വറ്റിച്ച്, ആ സിറപ്പ് ദിവസവും രണ്ടു നേരം ഓരോ ടീസ്പൂൺ കഴിച്ചാൽ എത്ര കൂടിയ പൈൽസും ദിവസങ്ങൾക്കുള്ളിൽ മാറിക്കിട്ടും. പ്രമേഹം ഉള്ളവർ പഞ്ചസാരയ്ക്ക് പകരം തെങ്ങിൻ ചക്കര ഉപയോഗിക്കുക

ഇല ചതച്ചു മുറിവിൽ ഇട്ടാൽ രക്തധാര നിലക്കും. ഒരു മികച്ച ആന്റി സെപ്റ്റിക് കൂടിയാണ്. മുറിവ് ഉണക്കുക കൂടി ചെയ്യും.

Smallpox മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതെയാക്കാനും ഇല ചതച്ചു ഇടാം.

ഇളം ഇലകൾ ഭക്ഷിക്കുന്നത് അതിസാരം, പൈൽസ് എന്നിവയിൽ നല്ലതാണ്

പൂവ്,വിത്ത്, ഇല എന്നിവ ചതച്ചു ഭക്ഷിച്ചാൽ വെള്ളപോക്കു ന് നല്ലതാണ്

ഇലയും വേരും, അല്ലെങ്കിൽ വേര് കഷയം വെച്ചു പ്രസവാന്തരം ഗർഭിണികൾക്ക് നൽകിയാൽ ഗർഭാശയ പേശികൾക്ക് ബലം നൽകും.

ഇലയും പൂവും ചതച്ചു സ്വരസം ത്വക് രോഗങ്ങൾക്ക് നല്ലതാണ്.

ചെടി സമൂലം അരച്ചു ഭക്ഷിക്കുന്നത് ആർത്തവ പ്രശനങ്ങൾക്കും, ആർത്തവ കാലത്തെ വേദനക്കും...,ആർത്തവം നിലച്ചു കഴിഞ്ഞുള്ള രോഗങ്ങൾക്കും. വെള്ളപൊക്കിനും, വാജികരണത്തിനും നല്ലതാണ്.




Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

കടുവയാണോ സിംഹമാണോ കൂടുതൽ ശക്തൻ?

കടുവയാണോ സിംഹമാണോ കൂടുതൽ ശക്തൻ : നമ്മുടെ ഒരു രാജാവ് ആ തർക്കം പരിഹരിച്ച കഥ

കടുവയാണോ സിംഹമാണോ കൂടുതൽ ശക്തനാണെന്ന തർക്കത്തിന് മനുഷ്യകുലത്തോളം തന്നെ പഴക്കമുണ്ട് . ഇപ്പോഴും ഈ വിഷയത്തിൽ ചൂടുപിടിച്ച തർക്കങ്ങൾ നടക്കുന്നുണ്ട്. ചിലർ പറയുന്നത് സിംഹമാണ് കൂടുതൽ കരുത്തൻ എന്ന് . മറ്റുള്ളവർ തികഞ്ഞ കടുവ പക്ഷപാതികൾ . പലരും ഒരു വാദത്തിനു വേണ്ടി വാദിക്കുന്നു . ഇത്തരം ഒരു ചൂടുപിടിച്ച വാദപ്രദിവാദം നൂറ്റി ഇരുപതുകൊല്ലം മുൻപ് ബറോഡയിൽ മഹാരാജാവായ സായാജി റാവു ഗെയ്ക്വാദ് മൂന്നാ മന്റെ രാജ്യസഭയിലും നടന്നു . കടുവ പക്ഷക്കാരും സിംഹം പക്ഷക്കാരും തമ്മിലുള്ള വാദപ്രദിവാദങ്ങൾ രാജ സഭയെ അലങ്കോലപ്പെടുത്താൻ തുടങ്ങി .എല്ലാം താത്‌വികമായ അവലോകനങ്ങൾ . താത്‌വികമായ അവലോകനങ്ങൾ അങ്ങിനെയാണ് എത്രകാലം വേണമെങ്കിലും അവ നീളും .

ഒടുവിൽ ഈ തർക്കം ശാസ്ത്രീയമായി തന്നെ പരിഹരി ക്കാൻ മഹാരാജാവ് തീരുമാനിച്ചു . താത്വികമായ അവലോകങ്ങൾക്ക് അവധി നൽകി ഒരു പരീക്ഷണത്തിലൂടെ പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാനായിരുന്നു മഹാരാജാവിന്റെ പ്ലാൻ . ഒരു കടുവയും സിംഹവും തമ്മിലുള്ള ഒരു മല്ലയുദ്ധം -അതായിരുന്നു സായാജിറാവുവിന്റെ പ്ലാൻ. 1899 ലാണ് സംഭവം നടക്കുന്നത്

മല്ലയുദ്ധം നടത്തേണ്ട സ്റ്റേഡിയം ഒക്കെ പെട്ടന്ന് നിർമിച്ചു . കടുവയും റെഡി .അപ്പോഴാണ് മഹാരാജാവിന്റെ ഉപദേശകർക്ക് ഒരു ശങ്ക .ഇന്ത്യയിലെ സിംഹങ്ങൾ ഇന്ത്യൻ കടുവകൾക്ക് കിടനിൽക്കില്ല . മത്സരം കടുവ പെട്ടന്ന് ജയിക്കും .ഒരു ''മിസ്മാച്ച്'' കണ്ടാൽ കാണികൾ നിരാശരാകും . അതിനാൽ ആഫ്രിക്കയിൽ നിന്നും വലിയ ഒരു സിംഹത്താനെ കൊണ്ടുവരണം . ബ്രിറ്റീഷ് ആധിപത്യത്തിന് കീഴിലാണെങ്കിലും മഹാരാജാവ് മഹാരാജാവ് തന്നെ . ഉത്തര ആഫ്രിക്കയിലെ അറ്റ്ലസ് പര്വതനിരകളിൽ നിന്നും ഒരു വലിയ ബാർബെറി സിംഹത്തെ കെണിവെച്ച് പിടിച്ച് ബറോഡയിൽ എത്തിച്ചു . നല്ല ഘടാഘടിയൻ സിംഹം ,കടുവക്ക് ഒത്ത എതിരാളി തന്നെ .മഹാരാജാവും പരിവാരങ്ങളും സന്തോഷിച്ചു.

പോരാട്ടത്തിന് വാശികൂട്ടാനായി ഏതാനും ദിവസം കടുവച്ചാരുടെയും സിംഹത്താന്റെയും റേഷൻ വെട്ടിക്കുറച്ചു . കുറച്ചു വിശപ്പുകൂടി ഉണ്ടായാലേ പോരാട്ടത്തിന് ഒരു രസമുണ്ടാകൂ എന്ന് ഉപദേശികൾക്കു തോന്നി. ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി പോരാട്ടം ആരംഭിച്ചു . പോരാട്ടം ആരെയും നിരാശപ്പെടുത്തിയില്ല .''അറ്റ്ലസ്'' എന്ന് പേരുള്ള ഉത്തര ആഫ്രിക്കൻ സിംഹം ഇന്ത്യൻ കടുവക്ക് കനത്ത മത്സരം തന്നെ നൽകി . ഒരു ഘട്ടത്തിൽ സിംഹത്തിനു മേൽകൈ ഉണ്ടാകുന്ന സാഹചര്യവും വന്നു . പക്ഷെ അന്തിമവിജയം കടുവക്കായിരുന്നു . അറ്റ്ലസിനെ ഒരു നീണ്ട യുദ്ധത്തിന് ശേഷം വധിക്കാൻ കടുവക്കായി.

അങ്ങിനെ സിംഹമാണോ കടുവയാണോ ശക്തിമാൻ എന്ന തർക്കത്തിന് ബറോഡയിൽ തീരുമാനമായി . കടുവ തന്നെയാണ് മൃഗങ്ങളുടെ രാജാവ് എന്ന് മഹാരാജാവ് പ്രഖ്യാപിച്ചു .വിജയിയായ കടുവയെ കൊട്ടാരസമാനമായ ഒരു വലിയ സ്ഥലത്തു പാർപ്പിക്കാൻ ഉത്തരവ്‌ ആയി . യുദ്ധത്തിൽ വീരചരമം പ്രാപിച്ച സിംഹത്തിനു രാജകീയമായ ഒരു ശവ സംസ്കാരം തന്നെ നടത്തി .

ചിത്രം : കടുവയും സിംഹവും തമ്മിലുള്ള യുദ്ധം ജെയിംസ് വാർഡിന്റെ എണ്ണച്ചായചിത്രം.


Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ആരായിരിക്കും ആദ്യം വെള്ളമടിച്ചു ഫിറ്റായത്?

എപ്പോഴായിരിക്കും മനുഷ്യര്‍ മദ്യം കണ്ടുപിടിച്ചത്, എങ്ങനെയായിരിക്കും അവര്‍ക്ക് വെള്ളമടിച്ചു ഫിറ്റാകാന്‍ തോന്നിയത്, ആരായിരിക്കും ആദ്യം ഫിറ്റായത്?

മദ്യം നിരോധിച്ച സ്ഥലങ്ങള്‍ ഉണ്ടെങ്കിലും മദ്യം കിട്ടാത്ത സ്ഥലങ്ങള്‍ ഇന്ന് ലോകത്ത് ഉണ്ടോ എന്നത് സംശയമാണ്. നിരോധിച്ചിടത്ത് ജനങ്ങള്‍ അത് റിസ്ക്‌ എടുത്ത് രഹസ്യമായി കുടിക്കുന്നു. നിയന്ത്രണങ്ങള്‍ മാത്രം ഉള്ളിടത്ത് ആളുകള്‍ ഉള്ളത് വച്ച് അട്ജസ്റ്റ് ചെയ്യുന്നു. നിയന്ത്രണങ്ങള്‍ ഇല്ലാത്തയിടങ്ങളില്‍ ആളുകള്‍ ഒരു റിസ്കും ഇല്ലാതെ വിവിധങ്ങളായ മദ്യങ്ങള്‍ ആസ്വദിക്കുന്നു. ഇനി മദ്യം ഇഷ്ടമില്ലാത്തവരാണെങ്കില്‍ മദ്യത്തിനെതിരെ പൊരുതുന്നു. എന്തൊക്കെ ആയാലും കഴിക്കലും, പൊരുതലും ഒക്കെയായി മദ്യം മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്.

എപ്പോഴായിരിക്കും മനുഷ്യര്‍ മദ്യം കണ്ടുപിടിച്ചത്? എങ്ങനെയായിരിക്കും അവര്‍ക്ക് വെള്ളമടിച്ചു ഫിറ്റാകാന്‍ തോന്നിയത്? ആരായിരിക്കും ആദ്യം ഫിറ്റായത്? ഇതൊക്കെയാണ് ഈ ലേഖനത്തിന്റെ വിഷയം.

മദ്യപാനത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. എല്ലാ പുരാതന മനുഷ്യസംസ്കാരങ്ങളിലും മദ്യം ഉണ്ടായിരുന്നു.   ചൈനയില്‍ നിന്നും ലഭിച്ച പുരാതന മണ്‍പാത്രങ്ങളിലെ രാസപരിശോധങ്ങള്‍ കാണിക്കുന്നത് അവ മദ്യം സൂക്ഷിക്കാന്‍ ഉപയോഗിച്ചവയാണ് എന്നതാണ്. അതില്‍ എതനോള്‍ ഉണ്ടായിരുന്നതിന്റെ രാസലക്ഷണങ്ങള്‍ ഉണ്ട്. കാര്‍ബണ്‍ ഡെറ്റിഗ് അനുസരിച്ച് ഇവക്കു 7000 വര്‍ഷങ്ങള്‍ വരെ പഴക്കമുണ്ട്.

എന്നുവച്ചാല്‍ കുറഞ്ഞത്‌ 7000 വര്‍ഷങ്ങള്‍ മുന്‍പ് തന്നെ മദ്യം ഉണ്ടാക്കല്‍ തുടങ്ങിയിരുന്നു. അന്നത്തെ മദ്യം ഇന്നത്തെ രീതിയിലുള്ള വിസ്കിയോ ബ്രാണ്ടിയോ ഒന്നും ആയിരുന്നില്ല. മറിച്ച്, ബീയറിനും വീഞ്ഞിനും സമാനമായിരുന്നു മദ്യം.

ചൈനയില്‍ മാത്രമല്ല, ഈജിപ്ത്, ആഫ്രിക്ക, സുമേരിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം മദ്യം ഉപയോഗിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈജിപ്തില്‍ ഫറവോമാരെ അടക്കുമ്പോള്‍ ബീയര്‍ ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ പോലും കൂടെ വച്ചിരുന്നു. സുമേരിയക്കാര്‍ക്ക് ബീയറിന്റെ ദൈവം പോലും ഉണ്ടായിരുന്നു. നിങ്കാസി (Ninkasi) അവരുടെ ബീയറിന്റെ ദൈവമായിരുന്നു. നിങ്കാസിയെ പ്രകീര്‍ത്തിക്കുന്ന കവിതകളില്‍ ബീയറിന്റെ പാചകവിധിയും ഉണ്ട്. ഇത് ഏകദേശം BC1800-ല്‍ എഴുതപ്പെട്ടതാണ്.

ഇതുപോലെ മറ്റുപല പുരാതന എഴുത്തുകളിലും മദ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. യഹൂദരുടെ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ വീഞ്ഞിനു അതിന്റേതായ പ്രാധാന്യമുണ്ട്. സമാനമായ കാര്യം തുടര്‍ന്നു വന്ന ബൈബിളിലും കാണുവാന്‍ കഴിയും.

ഇന്‍ഡസ് വാലി സംസ്കാരത്തിലേക്ക്  വന്നാല്‍ വേദകാലത്ത് തന്നെ സുര എന്നും സോമ എന്നും അറിയപ്പെട്ടിരുന്ന മദ്യം നിലവില്‍ ഉണ്ടായിരുന്നു. അക്കാലത്ത് ആളുകള്‍ മദ്യം ലഹരിക്ക്‌ വേണ്ടി മാത്രമല്ല, മരുന്നായും ഉപയോഗിച്ചിരുന്നു. ശരീരത്തിന്റെയും, മനസിന്റെയും വേദനക്ക് ഉത്തമ ഓഷധമായിരുന്നു മദ്യം. സുരനെയും സോമനെയും അടിച്ചിട്ടായിരുന്നിരിക്കാം അന്നത്തെ മഹര്‍ഷിമാര്‍ ധ്യാനിച്ചിരുന്നത്. ഈ രണ്ടുതരം അല്ലാത്ത മദ്യങ്ങളെക്കുറിച്ചും പുരാണങ്ങളില്‍ പറയുന്നുണ്ട്.

പറഞ്ഞുവന്നത്, പണ്ട്പണ്ടൊക്കെ എല്ലാവരും വെള്ളമടിച്ചിരുന്നു എന്നാണ്.  എല്ലാ പുരാതന സംസ്കാരങ്ങളിലും മദ്യം ഉണ്ടായിരുന്നതിനാല്‍ ഇതിന്റെ കണ്ടുപിടുത്തം അത്ര വിഷമമുള്ള ഒന്നായിരിക്കില്ല. എങ്കിലും ആരായിരിക്കും ഇത് കണ്ടുപിടിച്ചത്?

മദ്യത്തിന്റെ കണ്ടുപിടുത്തം

മദ്യത്തിന്റെ കണ്ടുപിടുത്തം വളരെ സ്വാഭാവീകം മാത്രമാണ്. പഴവഗ്ഗങ്ങള്‍ പുളിപ്പിച്ചാല്‍ (ferment) അവിടെ സ്വാഭാവീകമായി എതനോള്‍ ഉണ്ടാകും. ഈ അറിവ് അവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ നിന്നും തന്നെ ലഭിച്ചതാവണം. അങ്ങനെ കരുതാന്‍ കാരണമുണ്ട്. പഴങ്ങളെ ഈസ്റ്റ് വിഘടിപ്പിക്കാന്‍ തുടങ്ങുമ്പോള്‍  അതായത് അവ ഗ്ലുക്കോസ് ആഹാരമാക്കുമ്പോള്‍ ഉണ്ടാകുന്ന വെയ്സ്റ്റ് ആണ് എതനോള്‍. നിങ്ങള്‍ കുറച്ചു മുന്തിരി ജ്യൂസ്‌ എടുത്തു ഈസ്റ്റ് ചേര്‍ത്ത് അടച്ചുവച്ചാല്‍ സംഭവിക്കുന്നതും ഇതേ പ്രക്രീയയാണ്. പലപ്പോഴും ഈസ്റ്റ് ചേര്‍ക്കേണ്ട ആവശ്യം പോലുമില്ല. കാരണം മിക്കവാറും പഴങ്ങളുടെ (ഉദാഹരണത്തിന്, മുന്തിരി) പുറത്ത് ഈസ്റ്റ് കോശങ്ങള്‍ വളരുന്നുണ്ടാകും. ഇവ ഓക്സിജന്റെ അഭാവത്തില്‍ ഗ്ലുക്കോസിനെ ഭക്ഷിച്ച്‌ ഉണ്ടാക്കുന്ന വെയ്സ്റ്റ് ആണ് എതനോള്‍.

മദ്യം ഉണ്ടാക്കല്‍ ഇത്ര ലളിതമായതിനാല്‍ ഗുഹാമനുഷ്യര്‍ ഈ പരിപാടി കണ്ടുപിടിച്ചതില്‍ അത്ര അത്ഭുതമില്ല. താഴെ വീണു വളരെ അധികം പഴുത്ത പഴങ്ങളില്‍ എല്ലാം ഒരല്പം എതനോള്‍ ഉണ്ടാകും. പിന്നീട് പഴങ്ങള്‍ അടച്ചു വച്ചിരുന്നാല്‍ കൂടുതല്‍ ‘കിക്ക്’ കിട്ടും എന്നത് അവര്‍ മനസിലാക്കിയിരിക്കാം. ഈ “കിക്ക് ” കിട്ടിയിരുന്നത് മനുഷ്യന് മാത്രമാകാന്‍ വഴിയില്ല. പഴങ്ങള്‍ ഭക്ഷിച്ചിരുന്ന നമ്മുടെ പൂര്‍വ്വികര്‍ക്കും അന്നും ഇന്നുമുള്ള കുരങ്ങന്മാര്‍ക്കും എല്ലാം കിട്ടിയിരുന്നു.

മദ്യം ദഹിപ്പിക്കാനുള്ള കഴിവ്

ചുമ്മാ കിട്ടും എന്നുവച്ച് എത്ര വേണമെങ്കിലും എതനോള്‍ അകത്താക്കാന്‍ പറ്റില്ല. വളരെ കൂടുതല്‍ എതനോള്‍ രക്തത്തില്‍ ആയാല്‍ ചിലപ്പോള്‍ മരണം സംഭവിക്കാം. ഉദാഹരണത്തിന് രക്തത്തില്‍ ഏകദേശം 0.3%-ല്‍ കൂടുതലായാല്‍ സംഗതി വളരെ അപകടകരമാണ് . തീര്‍ച്ചയായും ഇത്രയും എതനോള്‍ സ്വാഭാവീകമായി പഴങ്ങളില്‍ നിന്നും ഉണ്ടാകില്ല. പഴങ്ങളില്‍ ഉണ്ടാകുന്ന മദ്യത്തില്‍ എതനോളിന്റെ അളവ് വളരെ കുറവായിരിക്കും.

കുരങ്ങന്മാര്‍ ആണെങ്കിലും, കുറെ പഴങ്ങള്‍ കഴിച്ച് കിക്കായാലും പ്രശ്നമാണ്. കിറുങ്ങി ഇരിക്കുമ്പോള്‍ വല്ല ഇരപിടിയന്മാരും ചാടിവീഴും. അതുകൊണ്ട് അകത്തുചെന്ന എതനോള്‍  ശരീരം കൃത്യമായി ദഹിപ്പിക്കണം. പെട്ടന്ന് കിക്കിറങ്ങണം. ഇത് ഗുഹാമാനുഷ്യനടക്കം എല്ലാവര്ക്കും ബാധകമാണ്. എതനോള്‍ ദഹിപ്പിക്കണമെങ്കില്‍ അതിന്റേതായ എന്‍സൈമുകള്‍ ആവശ്യമാണ്.

ആല്‍ക്കഹോള്‍ ഡിഹൈഡ്രോജിനസ് (ADH4) എന്ന എന്‍സൈം ആണ് മദ്യത്തെ ദഹിപ്പിക്കുന്നത്. ADH4 എല്ലാ കുരങ്ങു വര്‍ഗ്ഗങ്ങളിലും ഉണ്ട്. എന്നാല്‍ അവ തമ്മില്‍ എന്സൈമില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്.  ADH4 ഉണ്ടാക്കുന്ന ജീന്‍ സസ്തനികളില്‍ എല്ലാം ഉണ്ട്. സമാനമായ വേറെയും ജീനുകള്‍ ഉണ്ട്. ADH4 ജീന്‍ വിറ്റാമിന്‍-എ ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അവ എതനോള്‍ അല്ലാത്ത സമാനമായ തന്മാത്രകളെ ദഹിപ്പിക്കാനും സഹായിച്ചിരുന്നു.  ADH4 എതനോള്‍ ദഹിപ്പിക്കുന്ന രീതിയിലേക്ക് എങ്ങനെയാണ് പരിണമിച്ച് വന്നത് എന്നത് ശാസ്ത്രഞ്ജര്‍ പഠിച്ചിട്ടുണ്ട്.

 ഇപ്പോഴുള്ള  കുരങ്ങു വര്‍ഗ്ഗങ്ങള്‍ അടക്കം 28 സസ്തനികളുടെ ADH4 ശാസ്ത്രഞ്ജര്‍ വിശകലനം ചെയ്തു. ആ ജീനുകള്‍ ബാക്റ്റീരിയയില്‍ പ്രവേശിപ്പിച്ചു. അങ്ങനെ ബാക്റ്റീരിയ ADH4 പ്രോട്ടീന്‍ ഉണ്ടാക്കി. ആ പ്രോട്ടീനുകള്‍ എത്രമാത്രം ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നു എന്ന് പരിശോധിച്ചു.
ADH4 എല്ലാ കുരങ്ങു വര്‍ഗ്ഗങ്ങളിലും ഉണ്ടെന്നു പറഞ്ഞുവല്ലോ. പക്ഷെ സാധാരണ ചെറുകുരങ്ങുകളിലും ലീമറുകളിലും ADH4 വളരെ ചെറിയ അളവില്‍ മാത്രമേ എതനോള്‍ വിഘടിപ്പിക്കൂ. മരങ്ങളിലെ പഴങ്ങളില്‍ അടങ്ങിയ വളരെ ചെറിയ അളവിലുള്ള എതനോള്‍ വിഘടിപ്പിക്കാന്‍ ഇത് സഹായിചിട്ടുണ്ടാകും.

എന്നാല്‍ മനുഷ്യന്റെ കാര്യം വ്യത്യസ്തമാണ്. നമുക്ക് വളരെ കൂടുതല്‍ മദ്യം കഴിക്കാന്‍ സാധിക്കുമല്ലോ. നമ്മുടെ ADH4 എന്‍സൈം വളരെ കാര്യക്ഷമാമാണ്. അത് വളരെ പെട്ടന്ന് കൂടുതല്‍ അളവില്‍ എതനോള്‍ ദഹിപ്പിക്കും.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുന്‍പ് മനുഷ്യന്‍ മദ്യം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ പരിണാമമാണ് ഇതെന്നാണ് പൊതുവില്‍ ധരിച്ചിരുന്നത്. പക്ഷെ ഇതിനും വളരെ മുന്‍പേ നമ്മളെ മദ്യപാനികള്‍ ആക്കാന്‍ സഹായിക്കുന്ന മ്യൂട്ടേഷന്‍ നടന്നുകഴിഞ്ഞിരുന്നു.
ഏകദേശം 1 കോടി വര്‍ഷങ്ങള്‍ മുന്‍പ് തുടങ്ങി മനുഷ്യന്റെയും ഒറാന്‍ഗുട്ടാന്‍ ആള്‍ക്കുരങ്ങിന്റെയും പൊതുപൂര്‍വ്വികനില്‍ നിന്നും ഇങ്ങോട്ടുള്ള പരിണാമപാതയിലാണ് ADH4-ല്‍ എതനോള്‍ ദഹിപ്പിക്കാനുള്ള ശക്തി വര്‍ധിക്കുന്നത്. ഗോറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവയിലേക്കുള്ള പാതയില്‍ ADH4 നാല്‍പതു മടങ്ങ് എങ്കിലും കൂടുതല്‍ കാര്യക്ഷമമായി. കുരങ്ങുവര്‍ഗ്ഗങ്ങളില്‍ ADH4 എന്‍സൈം എതനോള്‍ ദഹിപ്പിക്കുന്ന രീതിയില്‍  ആയി മാറിയിരുന്നു. ADH4 പ്രോട്ടീനിലെ ഒരു അമീനോ ആസിഡില്‍ വന്ന മാറ്റമാണ് ഈ വലിയ വ്യത്യാസം ഉണ്ടാക്കിയത്. എന്നുവച്ചാല്‍ ചെറിയ ഒരു മ്യൂട്ടേഷന്‍ വലിയ വ്യത്യാസം ഉണ്ടാക്കി.

മറ്റു കുരങ്ങുകളില്‍ നിന്നും വ്യത്യസ്തമായി ഈ ആള്‍ക്കുരങ്ങുകള്‍ കൂടുതല്‍ സമയവും നിലത്താണ് കഴിയുന്നത്‌. താഴെ വീണ കൂടുതല്‍ നന്നായി പഴുത്ത പഴങ്ങള്‍ ഭക്ഷിച്ചതാവാം അവയില്‍ ഇത്തരം ഒരു മ്യൂട്ടേഷന്‍ തിരെഞ്ഞെടുക്കപ്പെടാന്‍ കാരണം. ഇത്തരം പഴങ്ങളില്‍ കൂടുതല്‍ എതനോള്‍ കാണും.

പൊതുവേ എല്ലാ കുരങ്ങുവര്‍ഗ്ഗങ്ങള്‍ക്കും എതനോളിനോട് ചെറിയ താല്പര്യമുണ്ട് എന്ന് പഠനങ്ങള്‍ കാണിക്കുന്നുണ്ട്.  പഴങ്ങളില്‍ അടങ്ങിയ എതനോള്‍ തന്നെയാണ് ഇതിനു കാരണം. ആഫ്രിക്കയിലെ ഗിനിയയില്‍ ചിമ്പാന്സികളില്‍ നടത്തിയ നിരീക്ഷണങ്ങള്‍ രസകരമാണ്. ഗ്രാമവാസികള്‍ പവിടുത്തെ പന ചെത്തി അതിന്റെ ജ്യൂസ്‌ (നമ്മുടെ കള്ള് തന്നെ) എടുക്കാറുണ്ടായിരുന്നു. ആളുകള്‍ ഇല്ലാത്തപ്പോള്‍ അവിടെയുള്ള കാട്ടിലെ ചിമ്പാന്‍സികള്‍ പനയില്‍ നിന്നും പുളിച്ച (fermented) കള്ള് കഴിക്കുവാന്‍ മത്സരിക്കുന്നതായി കണ്ടിട്ടുണ്ട്. പാത്രത്തില്‍ നിന്നും ഇല മടക്കി കപ്പുപോലെ ഉപയോഗിച്ചാണ് അവ കള്ള് എടുത്തു കുടിച്ചിരുന്നത്‌.

മനുഷ്യന്‍ കുടിയന്മാരാകുന്നു

എതനോള്‍ ദഹിപ്പിക്കാനുള്ള എന്സൈമോക്കെ പാരമ്പര്യമായി ലഭിച്ചതിനാല്‍ കൃഷി തുടങ്ങിയ കാലത്ത് മനുഷ്യന്‍ അത്യാവശ്യം നന്നായി മദ്യപാനവും തുടങ്ങിയിരുന്നു. അതായത് മനുഷ്യര്‍ ശരിക്കും കുടിയന്മാര്‍ ആയിമാറുന്നത് കൃഷി തുടങ്ങിയ ശേഷമാണ്. അതായത് ഏകദേശം പതിനായിരം വര്‍ഷങ്ങള്‍ക്ക് ഇപ്പുറം.

മനുഷ്യര്‍ പഴങ്ങളും വിളകളും പുളിപ്പിച്ച് മദ്യം ഉണ്ടാക്കിയിരുന്നു. കൃഷി ചെയ്തുണ്ടാക്കിയ വിളവിന്റെ ഫലങ്ങള്‍ സൂക്ഷിക്കാന്‍ മനുഷ്യര്‍ അവ പുളിപ്പിച്ചിരിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ എതനോള്‍ ഉണ്ടാകും. കൂടുതല്‍ എന്നുപറഞ്ഞാല്‍ പരമാവധി ഏകദേശം 10 % വരെ. ഇതില്‍ കൂടുതല്‍ ആയാല്‍ ഈസ്റ്റ് പ്രവര്‍ത്തിക്കില്ല. അവ ചത്തുപോകും. അതുകൊണ്ടുതന്നെ അവ സ്വയം ഈ അളവില്‍ നില്‍ക്കും. പക്ഷെ ഇത്രയും അളവ് തന്നെ ധാരാളമാണ്.

അന്നത്തെ ആളുകള്‍ കൃഷി ചെയ്തത് തന്നെ ആ വിളവുകള്‍ പുളിപ്പിച്ച് ആല്‍ക്കഹോള്‍ ഉണ്ടാക്കാന്‍ ആയിരുന്നിരിക്കണം. നെല്ലും ബാര്‍ലിയും എല്ലാം അവര്‍ മദ്യം ഉണ്ടാക്കാന്‍ വേണ്ടിയാകും ആദ്യം ഉപയോഗിച്ചത്. റൊട്ടിയും അപ്പവുമെല്ലാം പിന്നീട് വന്നതാകാം. ഇതിനു കാരണം, റൊട്ടിയും മറ്റും ഉണ്ടാക്കാന്‍ കൂടുതല്‍ അറിവ് വേണം.
ഉപകരണങ്ങളും വേണം. ഇടിക്കണം, പൊടിക്കണം തുടങ്ങിയവയും ചെയ്യണം. എന്നാല്‍ പുളിപ്പിച്ചാല്‍ അതില്‍ സന്തോഷം തരുന്ന ദ്രാവകം ഉണ്ടാകും എന്നത് അവര്‍ പഴങ്ങള്‍ ഭക്ഷിച്ചതില്‍ നിന്നും ആദ്യമേ പഠിച്ചിട്ടുണ്ടാകുമല്ലോ. 

രുചിയും സന്തോഷവും മാത്രമല്ല, ആള്‍ക്കഹോള്‍ അടങ്ങിയ വെള്ളം കുടിച്ചതിനു വേറെയും ഗുണങ്ങള്‍ ഉണ്ട്. അതില്‍ അപകടകാരികളായ ബാക്റ്റീരിയയും വൈറസുമെല്ലാം ഉണ്ടാകാനുള്ള സാധ്യത കുറവുമാണ്. പല രോഗകാരികളായ സൂക്ഷ്മജീവികളും ഏതാനോള്‍ അടങ്ങിയ ഭക്ഷണത്തില്‍ വളരില്ല. അക്കാലത്ത് ഇത്തരം ചെറിയ ഗുണങ്ങള്‍ പോലും വലിയ നേട്ടങ്ങളാണ് എന്നോര്‍ക്കണം. ഇന്നത്തെ രീതിയില്‍ മരുന്നുകള്‍ ഒന്നും അന്നില്ലല്ലോ. ഇതൊന്നും കൂടാതെ മനുഷ്യന്റെ സര്‍ഗ്ഗാല്‍മകതയും, സാഹിത്യവും എല്ലാം ഒരല്പം മദ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടാകണം

.
മനുഷ്യന്‍ കനത്ത രീതിയില്‍ വെള്ളമടി തുടങ്ങിയത് ഒരു പതിനായിരം വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണെന്ന് മനസിലായല്ലോ. വീണ്ടും കുറെ കാലം കഴിഞ്ഞു ഒരു ആയിരം വര്‍ഷങ്ങള്‍ക്കു ഇപ്പുറമാണ്, ഇന്നുള്ള വൈവിധ്യങ്ങളായ വാറ്റിയെടുത്ത മദ്യങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയത്. യൂറോപ്പ് ആയിരുന്നു അതിന്റെ കേന്ദ്രം എന്നും പറയാം. ഒരു പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം ക്രിസ്ത്യന്‍ പാതിരിമാര്‍ യൂറോപ്പില്‍ കാര്യമായി ബീയറുകള്‍ ഉണ്ടാക്കി തുടങ്ങി. ആ കാലത്ത് തന്നെ ഇന്നുള്ള രീതിയില്‍ റെസിപ്പികളും ഉണ്ടായി. വ്യവസായ വിപ്ലവത്തിന് ശേഷം ഉണ്ടാക്കുന്ന മദ്യത്തിന്റെ അളവും കൂടി വന്നു.

മനുഷ്യന്‍ മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയ ചുരുങ്ങിയ കാലയളവിലും ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എങ്കിലും അമിതമായി കുടിച്ചാല്‍ അതിനനുസരിച്ച് ദഹിപ്പിക്കാന്‍ പാകത്തിന് ശക്തിയുള്ള എന്‍സൈമുകള്‍ നമുക്ക് പരിണമിച്ച് വന്നിട്ടില്ല. അതുപോലെ ഇന്ന് നമുക്കുള്ള എന്‍സൈമുകള്‍ പല ദേശങ്ങളില്‍ ഉള്ളവര്‍ തമ്മില്‍ ചെറുതായി വ്യത്യസ്തവുമാണ്‌.
എന്തായാലും, കൂടുതല്‍ അളവില്‍, അതും കുറെ കാലം എതനോള്‍ അകത്തു ചെല്ലുന്നത് ദോഷകരമാണ്. ഇത് അഡിക്ഷന്‍ ഉണ്ടാക്കുന്നു. ഈ അടുത്ത് എലികളില്‍ നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്, അവയ്ക്ക് തുടര്‍ച്ചയായി എതനോള്‍ കൊടുത്താല്‍ പിന്നീട് നല്ല ഭക്ഷണം കൊടുത്താലും അവയില്‍ ചില എലികള്‍ എതനോള്‍ അടങ്ങിയ ഭക്ഷണം തിരെഞ്ഞെടുക്കും എന്നാണ്. അവയുടെ മസ്തിഷ്കത്തില്‍ γ-aminobutyric acid (GABA) എന്ന രാസവസ്തു കുറഞ്ഞുപോകുന്നതാണ് ഇതിനു കാരണം. മനുഷ്യന്റെ കാര്യവും സമാനമാണത്രേ!
എന്തായാലും, ഗുഹാമനുഷ്യനിലേക്ക് തിരിച്ചുപോയാല്‍, അവിടെ നിന്നും ഇന്നത്തെ മനുഷ്യസംസ്കാരത്തെ രൂപപ്പെടുത്തിയതില്‍ എതനോള്‍ എന്ന ചെറിയ തന്മാത്രയുടെ പങ്ക് വിട്ടുകളയാന്‍ കഴിയില്ല.







Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ലോകത്തെ ‍‍ഞെട്ടിച്ച കനിഷ്ക

ജൂൺ 23, 1985, കാനഡയിലെ മോൺട്രിയോള്‍ വിമാനതാവളത്തിൽനിന്ന് എയർ ഇന്ത്യൻ ഫ്ലൈറ്റ് 182 പറന്നുയർന്നു. ടൊറന്റോയിൽ നിന്നെത്തിയ 181 വിമാനമായിരുന്നു മോൺട്രിയോളിൽനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്കു പറന്നുയരുന്നത്. ലണ്ടനിലേക്കും അവിടെനിന്നു മുംബൈയിലേക്കുമാണു യാത്ര. കാനഡയിൽ വേനലവധി ആരംഭിച്ചിരുന്നതിനാൽ കനേഡിയൻ പൗരന്മാരായ ഇന്ത്യൻ വംശജരായിരുന്നു യാത്രികരിൽ കൂടുതലും. അവധി ആഘോഷിക്കാൻ നാട്ടിൽപോകുന്ന സന്തോഷത്തിലാണ് എല്ലാവരും. സെക്യൂരിറ്റി ചെക്കിങ്ങുകളെല്ലാം കഴിഞ്ഞ് ബോയിങ് 747 മോഡൽ വിമാനം ലണ്ടൻ ലക്ഷ്യമാക്കി പറന്നു. എന്നാൽ 31,000 അടി ഉയരത്തിൽ അയർലൻഡിന്റെ വ്യോമ മേഖലയിൽവച്ച് ആ വിമാനം അഗ്നിഗോളമായി മാറി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ചു.

ലോകത്തെ ‍‍ഞെട്ടിച്ച ഈ അപകടത്തിൽ വിമാനത്തിലെ 307 യാത്രക്കാരും 22 ജീവനക്കാരും ചാരമായി. അതു സാങ്കേതികപ്പിഴവായിരുന്നില്ല, ബോംബാക്രമ‌‌ണമായിരുന്നെന്ന കണ്ടെത്തൽ ലോകത്തെ നടുക്കി. മുൻഭാഗത്ത് ചരക്ക് സൂക്ഷിക്കുന്ന അറയിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് വിമാനം തകർന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ജൂൺ 23ന് രാവിലെ അയർലൻഡ് തീരത്തുനിന്ന് 176 കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണത്. കടലിൽ ആറായിരം അടിയോളം താഴ്‌ന്നുപോയ വിമാനാവശിഷ്‌ടങ്ങളിൽ നിന്ന് കോക്‌പിറ്റ് വോയ്‌സ് റിക്കോർഡർ കണ്ടെത്തിയതു ജൂലൈ ഒൻപതിനാണ്. ഫ്ലൈറ്റ് ഡേറ്റാ റിക്കോർഡർ പിറ്റേന്നും കിട്ടി. 329ൽ 131 ശരീരങ്ങൾ മാത്രമാണു വീണ്ടെടുക്കാനായത്. ഇതിൽ എട്ടുപേർ വിമാനം കടലിൽ വീഴും മുമ്പുതന്നെ അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടിരുന്നു എന്നു കണ്ടെത്തിയിരുന്നു. 26 പേർ മരിച്ചതു പ്രാണവായു ലഭിക്കാതെയാണ്. വളരെപ്പെട്ടെന്ന് വായുമർദം കുറയുന്നതുമൂലമുള്ള സ്‌ഫോടനാത്മകമായ അവസ്‌ഥമൂലമാണ് 25 പേർ മരിച്ചതെന്നും വ്യക്‌തമായി. വീഴ്‌ചയിൽനിന്നുള്ള ആഘാതമാണ് 23 പേരുടെ ജീവൻ നഷ്‌ടപ്പെടുത്തിയത്.

1985 ജൂൺ 22 ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽനിന്ന് മുംബൈയ്‌ക്ക് പോകാൻ കനേഡിയൻ പസഫിക് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പർ 60 ൽ കയറാനെത്തിയ എം. സിങ് എന്ന ഇന്ത്യൻ വംശജന് ബാഗേജിന്റെ പേരിൽ ഉദ്യോഗസ്ഥരുമായി ഏറെ തർക്കിക്കേണ്ടിവന്നു. ഒടുവിൽ സിങ്ങിന്റെ ബാഗേജും കയറ്റി. എന്നാൽ സിങ് ഫ്ലൈറ്റിൽ കയറിയിരുന്നില്ല. രാത്രി 8.22ന് ടൊറന്റോയിൽ എത്തിയ വിമാനത്തിൽനിന്ന് കുറച്ചു യാത്രക്കാരെയും സിങ്ങിന്റേതുൾപ്പെടെയുള്ള ലഗേജും എയർ ഇന്ത്യയുടെ ടൊറന്റോ - മോൺട്രിയോൾ ഫ്ലൈറ്റ് നമ്പർ 181 ലേക്ക് മാറ്റി. ടൊറന്റോയിൽനിന്നു രാത്രി 12.15 നു പുറപ്പെട്ട വിമാനം ഒരുമണിക്ക് മോൺട്രിയോളിലെത്തി. അവിടെനിന്ന് ഫ്ലൈറ്റ് നമ്പർ 182 ആയി ലണ്ടനിലേക്ക് പറന്നുയരുന്നതു പുലർച്ചെ 02.18ന്. രാവിലെ 8.33നു ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന കനിഷ്‌ക രാവിലെ ഏഴുമണി കഴിഞ്ഞ് പതിനാല് മിനിറ്റും ഒരു സെക്കൻഡുമായപ്പോൾ അയർലൻഡിലെ ഷാനോൺ വിമാനത്താവളത്തിലെ റഡാറിൽനിന്ന് അപ്രത്യക്ഷമായി. 31,000 അടി ഉയരത്തിൽവച്ച് വിമാനത്തിന്റെ മുൻഭാഗത്ത് താഴെ ചരക്ക് അറയിൽ സ്‌ഫോടനം നടന്ന് വിമാനം തകർന്നെന്നു പിന്നീടു കണ്ടെത്തി.

കനിഷ്ക തകർത്തത് സിഖ് തീവ്രവാദികളുടെ പ്രതികാരമാണെന്ന് അന്വേഷണ സംഘം തുടക്കത്തിലേ സംശയിച്ചിരുന്നു. 1984ൽ സുവർണക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിനു പകരം വീട്ടാനായിരുന്നു വിമാനം തകർത്തത് എന്നായിരുന്നു കേസ്. 1988ൽ ഇംഗ്ലണ്ടിൽ അറസ്‌റ്റിലായ, ഖലിസ്‌ഥാൻ പ്രസ്‌ഥാനവുമായി ബന്ധമുണ്ടായിരുന്ന ഇന്ദർജിത് സിങ് റയാത്തിനെ പത്തുകൊല്ലം തടവിന് 91 ൽ ശിക്ഷിച്ചതും ജയിൽ മോചിതനായി കാനഡ ഏറ്റുവാങ്ങിയശേഷം എയർ ഇന്ത്യ കേസിൽ 2003 മുതൽ അഞ്ചുകൊല്ലത്തേക്കു ജയിൽവാസം കിട്ടിയതുമാണ് പ്രതികൾക്കു കിട്ടിയ ഏക ശിക്ഷ. റയാത്ത് 2008 ൽ പുറത്തുവരികയും ചെയ്‌തു. ഇതിനിടെ, 2000 ഒക്‌ടോബറിൽ അറസ്‌റ്റിലായ രിപുദമൻ സിങ് മാലിക്കിനെയും അജൈബ് സിങ്ങിനെയും 2005നു മാർച്ച് 16 നു തെളിവില്ലാത്തതിനാൽ വിട്ടയയ്‌ക്കുകയും ചെയ്‌തു.


Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത സ്ഥലം

ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. മൃതശരീരങ്ങൾ പോലും ലഭിക്കാറില്ല. ഇന്ത്യയ്ക്കും ഉണ്ട് അങ്ങനെയൊരു സ്ഥലം. ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ്. ഒരു ചെറിയ കടൽത്തീരത്തിനടുത്തായി വനത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹം ഇവിടുണ്ട്. ദ്വീപിലേക്ക്‌ ചെല്ലുന്നവരെ ആക്രമിച്ചു കൊല്ലുകയാണ് ഇവരുടെ പതിവ്. 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി ബന്ധമില്ലെന്ന് നരവംശ ഗവേഷകർ പറയുന്നു. ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് അടുക്കില്ല. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ കൊന്നതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞത്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യും. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ പുറംലോകത്തിന് അറിയില്ല.

ശിലായുഗത്തിന് തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ സർക്കാർ ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും കാര്യം നടന്നില്ല. ദ്വീപിന് ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിൽ പ്രവേശിക്കുന്നതും അവിടുള്ളവരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോൾ. ഒറ്റപ്പെട്ട് ജീവിക്കുന്നതിനാൽ പകർച്ചവ്യാധികൾ പിടിപെട്ട് ഈ സമൂഹം തന്നെ ഇല്ലാതാകാനുള്ള സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ പുറംലോകത്തു നിന്ന് എത്തുന്നവരെ നേരിടാൻ ഇവർ അസാമാന്യ കരുത്തും ചങ്കൂറ്റവും പ്രകടിപ്പിക്കുന്നു. വേട്ടയാടിയും മീൻപിടിച്ചുമാണ് ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. കൈയിൽ കിട്ടുന്നതെന്തും ഭക്ഷിക്കുന്നവരാണ് ഈ ദ്വീപ് നിവാസികൾ.




Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ജലക്കരടികൾ - ടാർഡിഗ്രാഡ

ടാർഡിഗ്രാഡ

സൂക്ഷ്മ അകശേരുകികളുടെ ഒരു വർഗ്ഗമാണ് ടാർഡിഗ്രാഡ. എട്ടു കാലുകളുള്ളതും കശേരുക്കളായുള്ള ശരീരമുള്ളതുമായ സൂക്ഷ്മജലജീവികളാണ് ടാർഡിഗ്രേഡുകൾ(Tardigrada). ജലക്കരടികൾ, മോസ്‌പ്പന്നികൾ എന്നീ പേരിലും ഇവ അറിയപ്പെടുന്നു. ജോൺ ആഗസ്റ്റ് എഫ്രൈം ഗോസ് എന്ന ജെർമൻ പാതിരി 1773 ആണ് ആദ്യമായി ഇവയെ കണ്ടെത്തിയത്. ലാസറൊ സ്പലാൻസനി എന്ന ഇറ്റാലിയൻ ബയോളജിസ്റ്റാണ് മൂന്നു വർഷത്തിനു ശേഷം ഇവയ്ക്ക് ഈ പേർ നൽകിയത്. പതുക്കെ നീങ്ങുന്ന എന്നാണ് ഈ വാക്കിനർത്ഥം. ഈ ഫൈലത്തെ ഹിമം മൂടിയ കൊടുമുടി മുതൽ കടലിന്റെ അടിത്തട്ടിൽ വരെ കാണാൻ കഴിയും. ട്രോപ്പിക്കൽ മഴക്കാടുകളിൽ മുതൽ അന്റാർട്ടിക്കയിൽ വരെ ഇതിനെ കണ്ടിട്ടുണ്ട്. അതി കഠിനമായ സാഹചര്യങ്ങളെപ്പോലും ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. അബസലൂട്ട് സീറൊക്ക് തൊട്ടുമുകളിലുള്ള താപനില മുതൽ ജലത്തിന്റെ തിളനിലക്ക് മുകളിൽ വരെ ഇവയ്ക്ക് അതിജീവിക്കാൻ കഴിയും. സമുദ്രത്തിലേ ഏറ്റവും ആഴത്തിലുള്ള കൊക്കകളിലേതിലും ആറിരട്ടി മർദ്ദമുള്ളിടത്തും, മനുഷ്യന് മരണകാരണമാകാവുന്നതിന്റെ നൂറുമടങ്ങ് കൂടുതൽ അയൊണൈസ്ങ് റേഡിയേഷണുള്ള ഇടത്തും, ബഹിരാകാശത്തിലെ ശൂന്യതയിലും ഇവ അതിജീവിക്കുന്നതായി കണ്ടിട്ടുണ്ട്. ദ്വി-പാർശ്വസമമിതിയുള്ള ഈ ജീവികൾക്ക് ഒരു മില്ലിമീറ്ററിന് താഴെ മാത്രമേ നീളമുണ്ടായിരിക്കുകയുള്ളു. നാനൂറോളം സ്പീഷീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിവുള്ള ഇവ ആഗോളവ്യാപകമായി കാണപ്പെടുന്നു. ഇവയെ ഏത് ജന്തു ഫൈലത്തിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ശാസ്ത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. ചിലർ ഇവയെ ആർത്രൊപോഡ ജന്തുഫൈലവുമായി ബന്ധപ്പെടുത്തുമ്പോൾ മറ്റു ചിലർ ഇവയെ അനലിഡയിൽ ഉൾപ്പെടുത്തണമെന്ന പക്ഷക്കാരാണ്. ഇവയെ ഒരു സ്വതന്ത്രവർഗമായി നിലനിർത്തണമെന്നു വാദിക്കുന്ന ശാസ്ത്രകാരന്മാരും കുറവല്ല.

വസ്തുതകൾ: പരിപാലന സ്ഥിതി, ശാസ്ത്രീയ വർഗ്ഗീകരണം.

മുന്നറ്റത്ത് ഒരു പ്രോസ്റ്റോമിയവും തുടർന്ന് പിന്നിലേക്ക് അഞ്ച് ഖണ്ഡങ്ങളുമുള്ള ശരീരഘടനയുമാണ് ഇവയ്ക്കുള്ളത്. വായ പ്രോസ്റ്റോമിയത്തിലാണ് കാണപ്പെടുന്നത്. മൃദുവായ ഒരു ഉപചർമം ശരീരത്തേയും അഗ്ര-പശ്ച ആന്ത്രങ്ങളേയും പൊതിഞ്ഞിരിക്കുന്നു. നാലു ജോടി അധര-പാർശ്വക പാദങ്ങൾ ഇവയ്ക്കുണ്ട്. പാദാഗ്രങ്ങളിൽ നഖങ്ങളും കാണപ്പെടുന്നു. ഒരു ജോടി ഉപചർമീയ മുഖ-ഗ്രന്ഥികളും ശൂകികകളും ഇവയുടെ മറ്റു പ്രത്യേകതകളാണ്. പചനവ്യൂഹം നാളീരൂപത്തിലുള്ളതാണെങ്കിലും ചില ഭാഗങ്ങൾ വീർത്ത് സഞ്ചീരൂപം കൈവരിക്കാറുണ്ട്. ഗ്രസിക ഗ്രസനി എന്നിവ പേശീനിർമിതവുമാണ്.

ഹെറ്ററോടാർഡിഗ്രാഡകളിൽ ജനനാംഗ രന്ധ്രവും ഗുദദ്വാരവും പ്രത്യേകം പ്രത്യേകം കാണപ്പെടുന്നു. എന്നാൽ യൂടാർഡിഗ്രാഡയിൽ ഇവ രണ്ടും ചേർന്ന് അവസ്ക്കരം എന്ന ദ്വാരം രൂപമെടുത്തിരിക്കുന്നു. ഈ ജീവികളിൽ ലിംഗഭേദം ദൃശ്യമാണ്. ജനനാംഗങ്ങൾ ശരീരത്തിനുള്ളിൽ മുകൾഭാഗത്തേക്കു നീങ്ങി സഞ്ചിരൂപത്തിൽ കാണപ്പെടുന്നു. ജനനാംഗം ഒറ്റയായിട്ടാണ് കാണപ്പെടുന്നതെങ്കിലും ഒരു ജോടി യുഗ്മക-വാഹിനികൾ ഉണ്ട്. ഇവ മുട്ടകളിട്ടാണ് പ്രജനനകർമം നിർവഹിക്കുന്നത്. മിക്ക സ്പീഷീസിലും ബാഹ്യബീജസങ്കലനരീതിയാണുള്ളത്. അപൂർവം ചിലയിനങ്ങളിൽ ആന്തരിക ബീജസങ്കലനവും നടക്കാറുണ്ട്. രണ്ട് സ്പീഷീസിൽ അനിഷേകജനനവും രേഖപ്പെടുത്തിയിട്ടുണ്ട്.

മുട്ടകൾ നേർ-പരിവർധന വിധേയമായി പുതിയ തലമുറയ്ക്ക് രൂപം നൽകുന്നു. സ്പീഷീസിന്റെ വ്യത്യാസം, പരിതഃസ്ഥിതിയിലെ താപവ്യതിയാനങ്ങൾ എന്നിവയ്ക്കനുസരണമായി 3 മുതൽ 40 ദിവസം വരെ മുട്ടവിരിയാൻ സമയമെടുക്കാറുണ്ട്. പുതിയതായി വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ ജലം ഉള്ളിലേക്ക് വലിച്ചെടുക്കുക വഴി വളരെ വേഗം വലിപ്പം വയ്ക്കുന്നു. പൂർണവളർച്ചയെത്തുന്നതിനു മുമ്പു തന്നെ ഇവ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും.

ടാർഡിഗ്രാഡകൾ മുഖ്യമായും സസ്യഭോജികളാണ്. സസ്യകോശഭിത്തി ശൂകികകൾ ഉപയോഗിച്ചു തുരന്ന് ഉള്ളിലെ വസ്തുക്കളെ ഗ്രസനിയുടെ പ്രത്യേക വലിച്ചെടുക്കൽ പ്രവർത്തനം വഴി ഇവ ഉള്ളിലേക്ക് എടുക്കുന്നു. അഗ്രആന്ത്രം അമ്ല സ്വഭാവവും പശ്ച-ആന്ത്രം ക്ഷാരസ്വഭാവവും ഉള്ളതാണ്. പശ്ച-ആന്ത്രത്തിലെ കോശങ്ങൾക്കുള്ളിൽവച്ചാണ് പചനം നടക്കുന്നത്. മിൽനീസിയം പോലെയുള്ള ചില ടാർഡിഗ്രാഡ് ഇനങ്ങൾ റോട്ടിഫറുകൾ, നിമറ്റോഡുകൾ എന്നീ ജീവികളുടെ ശരീരത്തിൽ നിന്നും ശൂകികകളുപയോഗിച്ച് മൃദുഭാഗങ്ങൾ വലിച്ചെടുക്കാറുണ്ട്. അഞ്ച് ആഴ്ച വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനുമാവും.

ജീവിക്കുന്ന പരിസരം ഉണങ്ങിവരളുന്ന ഘട്ടത്തിൽ ടാർഡിഗ്രാഡകൾ ബാരലിന്റെ ആകൃതിയിലുള്ള സിസ്റ്റിന്റെ രൂപത്തിൽ നിഷ്ക്രിയ ജീവിയായി കഴിഞ്ഞുകൂടും. ഇപ്രകാരം ഇവയുടെ മുട്ടകളും ഇത്തരം ഘട്ടങ്ങളെ വിജയകരമായി തരണം ചെയ്യാറുണ്ട്.

ഏതാണ്ട് 18 മാസങ്ങളാണ് ടാർഡിഗ്രാഡകളുടെ ജീവിതദൈർഘ്യം. ഇതിനിടയിൽ ഇവ 12 പ്രാവശ്യം പടംപൊഴിക്കും. ഒരു പടം പൊഴിക്കലിന് 5 മുതൽ 10 ദിവസങ്ങൾ വരെ വേണ്ടിവരും. ഈ ദിവസങ്ങളിൽ ഇവ ഭക്ഷണം കഴിക്കാറുമില്ല. ഓരോ പടം പൊഴിക്കലിനുശേഷവും അധിചർമം സ്രവണത്തിലൂടെ പുതിയ പുറംചട്ടയ്ക്ക് രൂപം നൽകുന്നു.

ടാർഡിഗ്രാഡകൾ ശരീരകോശങ്ങളുടെ സംഖ്യയുടെ കാര്യത്തിൽ ഒരുതരം സ്ഥിരത പ്രകടിപ്പിക്കുന്നു. ഒരു ജീനസ്സിലെ എല്ലാ സ്പീഷീസിലും ഒരേ സംഖ്യയിലുള്ള അധിചർമകോശങ്ങളാണ് ഉണ്ടായിരിക്കുക. മിൽനീസിയം എന്ന ജീനസ്സിലൊഴികെ മറ്റെല്ലാ ജീനസ്സുകളിലും ഈ കോശസംഖ്യാസ്ഥിരത കാണപ്പെടുന്നുണ്ട്.

ആഗോളവ്യാപകമായി കാണപ്പെടുന്ന ടാർഡിഗ്രാഡകളിൽ എക്കിനിസ്കോയ്ഡസ് സിജിസ്മുണ്ടി സ്പീഷീസാണ് പ്രാധാന്യമേറിയത്. വ്യത്യസ്ത ആവാസവ്യവസ്ഥകളോട് ഇണങ്ങി ജീവിക്കാനും ഇവയ്ക്കു കഴിയും.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...